കൊച്ചി: ഏറ്റവും വലിയ പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) നടപ്പുവർഷത്തെ ഡിസംബർപാദത്തിൽ 52.62 ശതമാനം വളർച്ചയോടെ 8,016.06 കോടി രൂപ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 4,102.37 കോടി രൂപയായിരുന്നു.
പ്രവർത്തനവരുമാനം 1.47 ലക്ഷം കോടി രൂപയിൽ നിന്ന് 35 ശതമാനം ഉയർന്ന് 1.99 ലക്ഷം കോടി രൂപയായി. 2021-22 വർഷത്തേക്കായി ഓഹരിയൊന്നിന് നാലുരൂപ വീതം രണ്ടാം ഇടക്കാല ലാഭവിഹിതം നൽകാൻ ഡയറക്‌ടർ ബോർഡ് തീരുമാനിച്ചുവെന്ന് കമ്പനി വ്യക്തമാക്കി.
ബി.പി.സി.എൽ ലാഭം ₹2,805 കോടി
പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ബി.പി.സി.എല്ലിന്റെ ലാഭം ഡിസംബർപാദത്തിൽ 48 ശതമാനം വർദ്ധിച്ച് 2,805 കോടി രൂപയായി. മുൻവർഷത്തെ സമാനപാദത്തിൽ 1,900.63 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 85,292.62 കോടി രൂപയിൽ നിന്ന് 35 ശതമാനം ഉയർന്ന് 1.17 ലക്ഷം കോടി രൂപയിലെത്തി.