മുംബൈ: പ്രൊമോട്ടർമാരായ വോഡഫോൺ ഗ്രൂപ്പിൽ നിന്നും ആദിത്യ ബിർള ഗ്രൂപ്പിൽ നിന്നും 13.30 രൂപ നിരക്കിൽ പ്രിഫറൻഷ്യൽ ഷെയർ ഇഷ്യൂ വഴി 4,500 കോടി രൂപ വരെ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകി വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ ബോർഡ്. വ്യാഴാഴ്ചയാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്.  

ഇതിൽ, വോഡഫോൺ ഗ്രൂപ്പിന്റെ വിഹിതം 3,375 കോടി രൂപ അല്ലെങ്കിൽ 450 മില്യൺ ഡോളർ ആയിരിക്കുമെന്നും, ഇത് ഇൻഡസ് ടവേഴ്സിലെ ഓഹരികൾ ഭാഗികമായി വിറ്റഴിച്ചതിലൂടെ സമാഹരിച്ച ഫണ്ടിൽ നിന്ന് നൽകുമെന്നും വോഡഫോൺ ഗ്രൂപ്പ് ഒരു പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു.

13.30 രൂപനിരക്കിൽ 3,38,34,58,645 ഇക്വിറ്റി ഷെയറുകളുടെ ഇഷ്യൂ ബോർഡ് അംഗീകരിച്ചു. ഈ പ്രഖ്യാപനത്തോടെ ഇന്നലെ ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 6.1 ശതമാനം ഉയർന്ന് 11.08 രൂപയിൽ അവസാനിച്ചു. 

അതോടൊപ്പം തന്നെ, ഇക്വിറ്റി, ഡെറ്റ് ഉപകരണങ്ങൾ വഴി 10,000 കോടി രൂപ കൂടി സമാഹരിക്കാനും ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്താനും ജാമ്യം നേടിയ ശേഷം നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപിക്കാനും  ഈ പണം  ഉപയോഗിക്കുമെന്നും കമ്പനി അറിയിച്ചു.

കൂടാതെ , 2022 മാർച്ച് 26 ശനിയാഴ്ച ഓപ്പറേറ്റർമാരുടെ അസാധാരണ പൊതുയോഗം വിളിച്ചു ധനസമാഹരണ നീക്കങ്ങൾ അംഗീകരിക്കാനും,  ബോർഡ് അംഗീകാരം നൽകി. ഇൻഡസ് ടവർ ഇലെ 63.6 ദശലക്ഷം ഓഹരികൾ വിറ്റു 1,420 കോടി രൂപ സമാഹരിച്ചതായും  വോഡഫോൺ ഗ്രൂപ്പ് ഇതിനോടൊപ്പം അറിയിച്ചു.