ന്യൂഡല്‍ഹി: സെബിയുടെ ഐപിഒ അനുമതി കാത്തിരിക്കുന്ന സൂറത്ത് ആസ്ഥാനമായ എയ്തര്‍ ഇന്‍ഡസ്ട്രീസ് 130  കോടി രൂപ സമാഹരിച്ചു. 4 വലിയ നിക്ഷേപകരാണ് ഐപിഒയ്ക്ക് മുന്നോടിയായി കമ്പനിയില്‍ നിക്ഷേപമിറക്കിയത്. എന്നാല്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ആരാണെന്നും എത്ര ഓഹരിയാണ് സ്വന്തമാക്കിയത് എന്നും വ്യക്തമല്ല. നേരത്തെ എയ്തര്‍ ഇന്‍ഡസ്ട്രീസില്‍ വൈക്ക് ഓക്ക് കാപിറ്റല്‍ 100 കോടി രൂപ നിക്ഷേപിച്ചിരുന്നു.

757 കോടി രൂപ ഫ്രഷ് ഇഷ്യൂവിലൂടെ സമാഹരിക്കാനും പ്രമോട്ടര്‍ പൂര്‍ണിമ അശ്വിന്‍ ദേശായിയുടെ പേരിലുള്ള 27,51,000 ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയിലില്‍ ഇഷ്യു നടത്താനുമാണ് കമ്പനി പദ്ധതിയിട്ടിയിരിക്കുന്നതെന്ന് ഐപിഒ പ്രാഥമിക രേഖകള്‍ പറയുന്നു.  എന്നാല്‍ ഐപിഒയ്ക്ക് മുന്നോടിയായി പണസമാഹരണം നടത്തിയതോടെ ഫ്രഷ് ഇഷ്യു 627 കോടി രൂപയായി ചുരുങ്ങി.

ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്രോകെമിക്കല്‍,മെറ്റീരിയല്‍ സയന്‍സ്, ഇലക്രോണിക് കെമിക്കല്‍, ഹൈ പെര്‍ഫോര്‍മന്‍സ് ഫോട്ടോഗ്രഫി, എണ്ണവാതക ഇന്‍ഡസ്ട്രി എന്നീ മേഖലകളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.