ഗോള സംയോജിത ഫാര്‍മസ്യൂട്ടിക്കല്‍ ഓര്‍ഗനൈസേഷന്‍ ആയ ഹെറ്ററോയ്ക്ക്, സ്പുട്‌നിക്ക് ലൈറ്റ് വാക്‌സിന്‍ നിര്‍മിക്കുന്നതിന്, കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ് സി ഒ) അനുമതി ലഭിച്ചു.

ഹെറ്ററോയുടെ ബയോളജിക് വിഭാഗമായ, ബയോഫാര്‍മയ്ക്കാണ് സ്പുട്‌നിക് ലൈറ്റ് വാക്‌സിന്‍, ഇന്ത്യയില്‍ നിയന്ത്രിത അടിയന്തര വില്പനക്കായി നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചത്. 18 വയസിനു മുകളിലുള്ള മുതിര്‍ന്നവരില്‍ 0.5 മി.ലി. ഒറ്റ ഡോസില്‍ നല്കുന്നതിനുള്ളതാണ് സ്പുട്‌നിക് ലൈറ്റ് വാക്‌സിന്‍, കോവിഡ്-19 പ്രതിരോധത്തിനായി, പ്രാദേശികമായി നിര്‍മിക്കുന്ന ഉല്പന്നത്തിന്, മാനുഫാക്ചറിങ്ങ് ആന്‍ഡ് മാര്‍ക്കറ്റിംഗ് (എം ആന്‍ഡ് എം) അംഗീകാരം ലഭിക്കുന്ന, പ്രഥമ ഇന്ത്യന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഹെറ്ററോ. ഇന്ത്യയില്‍ നിലവില്‍ അംഗീകാരമുള്ള, മറ്റെല്ലാ വാക്‌സിനുകളും രണ്ടു ഡോസ് ആണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

കോവിഡ്-19 കൊറോണ വൈറസിന് എതിരായ, ലോകത്തിലെ ആദ്യത്തെ രജിസ്റ്റര്‍ ചെയ്ത വാക്‌സിന്‍, സ്പുട്‌നിക്‌ന്റെ ആദ്യഘടകമാണ്, സ്പുട്‌നിക് ലൈറ്റ്. 2022- ഫെബ്രുവരിയില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) സ്പുട്‌നിക് ലൈറ്റ് വാക്‌സിന് അംഗീകാരം നല്കുകയും ചെയ്തു.

സ്പുട്‌നിക് ലൈറ്റിന്റെ ക്ലിനിക്കല്‍ ഡാറ്റാ, കോവിഡ് 19-നെതിരെ ഉയര്‍ന്ന തോതിലുള്ള ആന്റി ബോഡി കാണിക്കുന്നുണ്ട്. സ്പുട്‌നിക് Vന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കോവിഡ്-19നെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് ഹെറ്ററോ സീനിയര്‍ വൈസ് പ്രസിഡന്റും മെഡിക്കല്‍ അഫയേഴ്‌സ്, ക്ലിനിക്കല്‍ ഡെവലപ്‌മെന്റ് തലവനുമായ ഡോ. ശുഭ ദീപ് സിന്‍ഹ പറഞ്ഞു.