മുംബൈ: പേടിഎം പാരന്റ് കമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ ഓഹരിവിലയില്‍ ഇന്നും ഇടിവ് നേരിട്ടു. പേടിഎം ഡിജിറ്റല്‍ ബാങ്കിനെതിരായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയെ തുടര്‍ന്ന് ഇന്നലെ 13 ശതമാനം തിരിച്ചടി നേരിട്ട ഓഹരിവില ഇന്ന് വീണ്ടും 95 ശതമാനം ഇടിവ് രേഖപ്പെടുത്തി.

പേടിഎം ഡിജിറ്റല്‍ ബാങ്ക് ചൈനീസ് കമ്പനികള്‍ക്ക് വിവരങ്ങള്‍  ചോര്‍ത്തി നല്‍കിയെന്നും തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് കമ്പനിയ്‌ക്കെതിരെ നടപടിയെടുത്തത് എന്നുമുള്ള ബ്ലുംബര്‍ഗിന്റെ റിപ്പോര്‍ട്ട് ഓഹരികളുടെ പ്രകടനത്തെ ബാധിച്ചു.  പേടിഎം സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ വിജയ് ശേഖര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

എന്തായാലും പേടിഎം പിന്തുടരുന്ന ബിസിനസ് പ്രവണതകളും ലാഭമുണ്ടാക്കുന്ന വഴികളും സംശയത്തോടെയാണ് നിക്ഷേപകര്‍ നോക്കികാണുന്നതെന്ന് ഇന്നത്തെ ഇടിവ് സൂചിപ്പിക്കുന്നു. 9 ശതമാനം ഇടിവ് നേരിട്ട പേടിഎം ഓഹരികള്‍ 613.65 രൂപയ്ക്കാണ് ട്രേഡ് ചെയ്യപ്പെടുന്നത്. വ്യാപാരം ചെയ്യപ്പെടുന്ന ഓഹരികളുടെ എണ്ണം 43 ശതമാനം വര്‍ധിച്ചത് ഓഹരികളുടെ മേലുള്ള വില്‍പനസമ്മര്‍ദ്ദം വെളിവാക്കുന്നു.

Source Livenewage