മുംബൈ: റിലയന്‍സ് യൂറോപ്പിലേയ്ക്ക് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങി. റഷ്യ വിതരണം കുറച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ എണ്ണ ദൗര്‍ലഭ്യം നേരിടുകയും വില ആകാശം മുട്ടുകയും ചെയ്ത സാഹചര്യത്തിലാണ് കയറ്റുമതി. ഇതിനായി ജംനഗറിലെ സംസ്‌ക്കരണശാലയില്‍ കൂടുതല്‍ എണ്ണ സംസ്‌ക്കരണം നടത്തും. സംസ്‌ക്കരണശാലയുടെ അറ്റകുറ്റപ്പണികള്‍ ഇപ്പോള്‍ നടത്തില്ലെന്നും കമ്പനി അറിയിച്ചു.

അതേസമയം വരും മാസങ്ങളില്‍ കയറ്റുമതി വര്‍ധിപ്പിക്കുമെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.1.36 മില്ല്യണ്‍ ബാരല്‍ ക്രൂഡോയില്‍ സംസ്‌ക്കരണ ശേഷിയാണ് ജംനഗറിലെ രണ്ട് റിഫൈനറികള്‍ക്കുള്ളത്. 704,000 ബാരല്‍ എണ്ണ ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നു. കോവിഡ് മഹാമാരി മൂലം ജനുവരി മുതല്‍ പ്ലാന്റിന്റെ മൂന്നില്‍ ഒന്ന് മാത്രമാണ് ഉപയോഗക്ഷമമാക്കിയിട്ടുള്ളത്.

പുതിയ നടപടിയെ തുടര്‍ന്ന് റിലയന്‍സിന്റെ ഓഹരിവിലയില്‍ 5 ശതമാനത്തിലധികം വര്‍ധനയുണ്ടായി. നിലവില്‍ 2350.05 രൂപയ്ക്കാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്.

എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്ന് മറ്റ് ഏഷ്യന്‍ കമ്പനികളും യൂറോപ്പിലേയ്ക്ക് എണ്ണ കയററുമതി നടത്താന്‍ ശ്രമിക്കുന്നുണ്ട്

Source livenewage