മുംബൈ: അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) 2023ലെ സമ്മേളനത്തിന് മുംബൈ ആതിഥേയത്വം വഹിക്കും. ആതിഥേയത്വം വഹിക്കാനുളള അവസരം ഇന്ത്യയ്‌ക്ക് ലഭിച്ചത് എതിരില്ലാതെയാണ്. നാല് പതിറ്റാണ്ടിനിടെ ഇതാദ്യവും, മൊത്തത്തിൽ രണ്ടാം തവണയും ആണ് ഇന്ത്യ ഐഒസി സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. 1983ൽ ന്യൂഡൽഹിയിൽ നടന്ന സമ്മേളനത്തിലാണ് അവസാനമായി ആതിഥേയത്വം വഹിച്ചത്.

ബീജിങിൽ നടന്ന ഐഒസി 139ാമത് സെഷനിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധി സംഘത്തിൽ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, കായിക മന്ത്രി അനുരാഗ് സിങ് താക്കൂർ, ഐഒസി അംഗം നിത അംബാനി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര എന്നിവരുണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് ഐഒസി അംഗം നിത അംബാനി.  2023ൽ ഐഒസി സെഷൻ ആതിഥേയത്വം വഹിക്കാനുള്ള മുംബൈയുടെ സ്ഥാനാർത്ഥിത്വത്തെ 75 അംഗങ്ങൾ അംഗീകരിച്ചു.

SouLivenewage