മുംബൈ: ഇന്ത്യന്‍ ഐടി സേവന വ്യവസായം കഴിഞ്ഞ വര്‍ഷം 30 ബില്യണ്‍ ഡോളര്‍ വളര്‍ന്ന്  200 ബില്യണ്‍ ഡോളര്‍ വരുമാനം കടന്നതായി നാസ്‌കോം സ്ട്രാറ്റജിക് റിവ്യൂ പറയുന്നു. ഐടി സേവന വ്യവസായം 2 മടങ്ങ് വളര്‍ന്ന് 227 ബില്യണ്‍ ഡോളറിലെത്തി. ആകെ 5 മില്യണ്‍ തൊഴിലാളികളുണ്ട് ഈ മേഖലയില്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വ്യവസായം 100 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തെന്നും ആദ്യത്തെ 100 ബില്യണ്‍ ഡോളറിലെത്താന്‍ 30 വര്‍ഷമെടുത്തെന്നും നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് പറഞ്ഞു.

2022 സാമ്പത്തിക വര്‍ഷത്തില്‍ ഐടി സേവന മേഖല മൊത്തം 4.5 ലക്ഷം പുതിയ ജോലിക്കാരെ കൂട്ടിചേര്‍ത്തു. ഇത് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. അതില്‍ 44 ശതമാനം സ്ത്രീകളാണ്. 1.8 ദശലക്ഷത്തിലധികം സ്ത്രീകള്‍ ഭാഗമായ ഐടി വ്യവസായം ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ ചെയുന്ന മേഖല കൂടിയാണ്.

കയറ്റുമതി മൊത്തം വരുമാനത്തിലേക്ക് 178 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്തു. ബാക്കി തുക ആഭ്യന്തരമായിരിക്കെ, ഹാര്‍ഡ്വെയറിലെയും ഉല്‍പ്പന്നങ്ങളിലെയും വളര്‍ച്ചയ്ക്ക് 17 ശതമാനത്തിലധികം വളര്‍ച്ച ലഭിച്ചു. ഈ വർഷം ഏകദേശം 300 ഏറ്റെടുക്കലുകള്‍ സെക്ടറിൽ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നുള്ള മൊത്തം സേവന കയറ്റുമതിയുടെ 51 ശതമാനം ഇപ്പോള്‍ ഐടി സേവന കയറ്റുമതിയാണ്.

ഇന്ത്യയ്ക്ക് ഇപ്പോള്‍ 1430 ആഗോള ശേഷി കേന്ദ്രങ്ങളുണ്ട്. 2015 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 1.4 മടങ്ങ് കൂടുതലാണിത്. ആഗോള ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ 1.3 ദശലക്ഷം ആളുകളെ നിയമിക്കുകയും രാജ്യത്ത് 2,360-ലധികം കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Source  : Livenewage